Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Launched

രാജഗിരി ആശുപത്രിയിൽ പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി

കൊച്ചി: പാൻക്രിയാസ് രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി രാജ്യത്തെ ആദ്യത്തെ പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ട് ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ചു. രാജഗിരി ഉദര രോഗവിഭാഗം രണ്ടു വർഷത്തിലൊരിക്കൽ നടത്താറുള്ള ലൈറ്റ് അപ്ഡേറ്റ് അന്തർദേശീയ സമ്മേളനവേദിയിലായിരുന്നു ഉദ്ഘാടനം.

യുണൈറ്റഡ് യൂറോപ്യൻ ഗാസ്ട്രോ എന്‍ററോളജി പ്രസിഡന്‍റും സ്വീഡൻ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറുമായ ഡോ. മത്തിയാസ് ലോർ ഉദ്ഘാടനം നിർവഹിച്ചു. രാജഗിരി സെന്‍റർ ഓഫ് എക്സലൻസ് ഇൻ ഗാസ്ട്രോ എന്‍ററോളജിയുടെ ഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി അധ്യക്ഷത വഹിച്ചു.

രാജഗിരി ഉദരരോഗ വിഭാഗം ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിനും സഹപ്രവർത്തകരും ചേർന്നു തയാറാക്കിയ ഡിസീസസ് ഓഫ് പാൻക്രിയാസ് എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ഡച്ച് പാൻക്രിയാറ്റൈറ്റിസ് ഗ്രൂപ്പിന്‍റെ അധ്യക്ഷ ഡോ. ജീനിൻ വാൻ ഹൂഫ്റ്റ് പ്രകാശനം നിർവഹിച്ചു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്‍റ് വിഭാഗം തലവൻ ഡോ. എസ്. സുധീന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങി.

1980 മുതൽ പാൻക്രിയാസ് രോഗ ചികിത്സയിൽ പ്രാവീണ്യം തെളിയിച്ച തങ്ങളുടെ ശ്രദ്ധേയമായ ഒരു പുതിയ കാൽവയ്പാണു പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആരംഭമെന്ന് ഡോ. ഫിലിപ്പ് അഗസ്റ്റിൻ അറിയിച്ചു.

NRI

അബ്‌ദുൾ പുന്നയൂർക്കുളത്തിന്‍റെ "പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' ലാനയിൽ പ്രകാശനം ചെയ്തു

ഡാളസ്: മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന അബ്ദുൾ പുന്നയൂർക്കുളത്തിന്‍റെ "പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന നോവൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) 14-ാം ദ്വൈവാർഷികത്തിൽ പ്രകാശനം ചെയ്തു.

സംഘാടകനും വാഗ്മിയും എഴുത്തുകാരനുമായ ജെ. മാത്യൂസ് പുസ്തകത്തിന്‍റെ കോപ്പി സംഘാടകനും കവിയുമായ ജോസഫ് നമ്പിമഠത്തിനു നൽകി പ്രകാശനകർമം നിർവഹിച്ചു. നിർമ്മല ജോസഫ്, ഷിബു പിള്ള, സജി എബ്രഹാം, ഷാജു ജോൺ, ശങ്കർ മന, സാമുവൽ യോഹന്നാൻ എന്നിവർ സന്നിഹിതരായിരുന്നു.

ഈ നോവൽ ധൃതിപിടിച്ചുള്ള വിവാഹത്തെയും വിവാഹമോചനത്തെയും കുട്ടികളെ അമിതമായി ലാളിച്ചു അവരുടെ ഭാവി വഷളാക്കുന്നതിനെപ്പറ്റിയും പരാമർശിക്കുന്നു. പറക്കും പക്ഷിയെ പ്രണയിക്കുന്നവർ എന്ന ശീർഷകം അർഥമാക്കുന്നത് കൈയിലിരിക്കുന്ന പക്ഷിയെ വിട്ടു പറക്കുന്ന പക്ഷിയെ പിടിക്കുന്നു എന്ന ആപ്തവാക്യമാണ്.

സാഹിത്യകാരൻ സാംസി കൊടുമൺ പുസ്തകo പരിചയപ്പെടുത്തി. അബ്ദുൾ പുന്നയൂർക്കുളം നന്ദിയും പറഞ്ഞു. എച്ച് ആൻഡ് സി പബ്ലിക്കേഷൻ ആണ് പുസ്തകം വിതരണം ചെയ്യുന്നത്.

Latest News

Up